കോഴിക്കോട്: കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ്കട്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി ഒളിവിലായിരുന്ന സൈനുൽ ആബിദീന് (ബാബു കുടുക്കിൽ) തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം.
പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്ന സൈനുൽ ആബിദീൻ ഒളിവിലിരുന്നാണ് മത്സരിച്ചത്. താമരശേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കരിങ്ങമണ്ണയിലായിരുന്നു മുസ്ലിം ലീഗ് സ്ഥാനാർഥിയായി ആബിദീന്റെ പോരാട്ടം. 225 വോട്ടിനാണ് വിജയം.
രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാർഥി നവാസ് 374 വോട്ട് നേടിയപ്പോൾ സൈനുൽ ആബിദീൻ 599 വോട്ട് നേടി. ബിജെപി സ്ഥാനാർഥിയായി ഇവിടെ മത്സരിച്ച ചന്ദ്രൻ നായർ 56 വോട്ടാണ് നേടിയത്.
ആബിദീന് നാമനിർദേശ പത്രിക നൽകാൻ സഹായിച്ചതിന്റെ പേരിൽ പ്രാദേശിക മുസ്ലിം ലീഗ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് സൈനുൽ ആബിദീൻ ഒളിവിൽ പോയത്.